മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ്! ചില കളക്ട്രേറ്റുകളിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പണം വാങ്ങി നൽകാൻ ഏജന്റുമാർ പ്രവർത്തിക്കുന്നതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഏറണാകുളത്തെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ ധനമായി മൂന്ന് ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായാണ് വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ സിഎംഡിആർഎഫ്' പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് സഹായധനം വാങ്ങി നൽകാൻ ഏജന്റുമാർ ഉള്ളതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തൽ.തിരുവനന്തപുരം അഞ്ച് തെങ്ങിലെ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 പേർക്ക് ധനസഹായം അനുവദിച്ചു.
കരൾരോഗത്തിന് ചികിത്സിച്ച ആൾക്ക് ഹൃദ്രോഗ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫണ്ട് നൽകി.കൊല്ലം ജില്ലയിൽ പരിശോധിച്ച 20 അപേക്ഷകളിൽ 13 എണ്ണം നൽകിയത് എല്ലു രോഗ വിദഗ്ധനായ ഡോക്ടറാണെന്ന് കണ്ടെത്തി. കരുനാഗപ്പള്ളിയിലെ 14 അപേക്ഷയിൽ 11 എണ്ണം നൽകിയത് ഒരു ഡോക്ടറാണ്. ഒരു വീട്ടിലെ നാലു പേർക്ക് രണ്ടു ഘട്ടങ്ങളിലായി നാല് സർട്ടിഫിക്കറ്റുകൾ ഈ ഡോക്ടർ നൽകിയിട്ടുണ്ട്. 2019ൽ ഇടുക്കി കളക്ട്രേറ്റ് മുഖേന 10000 രൂപയും കിട്ടി. ഇതേ ആൾക്ക് 2020ൽ കാൻസറിന് കോട്ടയം കളക്ട്രേറ്റ് മുഖേന 10000 രൂപ അനുവദിച്ചിട്ടുണ്ട്. ഇയാൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലു രോഗവിദഗ്ധനാണ്. ജോർജ് എന്ന ആളുടെ പേരിലുള്ള അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത് അയാൾ അല്ലെന്നായിരുന്നു മറുപടി.
കോട്ടയം മുണ്ടക്കയം സ്വദേശിക്ക് 2017ൽ ഹൃദ്രോഗത്തിന് കോട്ടയം കളക്ട്രേറ്റ് മുഖേന 5000 രൂപ അനുവദിച്ചു.പാലക്കാട് അനുവദിച്ച 15 അപേക്ഷകളിൽ അഞ്ച് അപേക്ഷകളോടൊപ്പം ചേർന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹൃദ്രോഗത്തിന് ആയുർവേദ ഡോക്ടർ നൽകിയതാണ്. അഞ്ച് അപേക്ഷകളും സമർപ്പിച്ചിരിക്കുന്നത് ഒരു ഏജന്റാണ്. കാസർകോട്ട് രണ്ട് അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഒരേ കയ്യക്ഷരമാണ്. എന്നാൽ ഒപ്പ് രണ്ട് ഡോക്ടർമാരുടേതാണെന്നും കണ്ടെത്തി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സമർപ്പിക്കണമെങ്കിൽ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം എന്നാണ് മാനദണ്ഡം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. കൂടാതെ എംപിയുടെയോ എംഎൽഎമാരുടെയോ ഓഫീസ് മുഖേനയോ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തപാൽ മാർഗമോ അപേക്ഷ നൽകാം.
യഥാർത്ഥ പ്രതികൾ രക്ഷപെടാനുള്ള സാഹചര്യം ഉണ്ടാകരുത്. അന്വേഷണം പൂർത്തിയാകുമ്പോൾ തട്ടിപ്പിനു പിന്നിൽ സിപിഎമ്മിനു വേണ്ടപ്പെട്ടവർ ഉണ്ടാകുമെന്ന് സതീശൻ ആരോപിച്ചു. പ്രളയ ഫണ്ട് തട്ടിപ്പിൽ നടന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭവിക്കരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നത് ഏത് രീതിയിലാണെന്ന് പ്രതിപക്ഷം നിരീക്ഷിക്കും. ആരെയെങ്കിലും രക്ഷിക്കാനുള്ള നീക്കം നടന്നാൽ പ്രതിപക്ഷം ഇടപെടുമെന്നും സതീശൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
Find out more: