ഇത് ചരിത്രത്തിലെ ഏറ്റവും മോശം ബജറ്റ്; പ്രതിപക്ഷ നേതാവ്! മഹാമാരിയും മഹാപ്രളയവും ഉണ്ടാക്കിയ പ്രതിസന്ധിയിൽ തളർന്നിരിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് മേൽ ഇടിത്തീ പോലെ പെയ്തിറങ്ങിയിരിക്കുന്ന മറ്റൊരു മഹാദുരന്തമായി ബജറ്റ് മാറിയിരിക്കുകയാണ്. 4000 കോടിയുടെ അധിക ബാധ്യതയാണ് ജനങ്ങൾക്ക് മേൽ കെട്ടിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശമായ ബജറ്റാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധയും അതേത്തുടർന്നുള്ള മരണങ്ങളും ജനങ്ങൾക്കിടയിലുണ്ടാക്കിയിരിക്കുന്ന ഉത്കണ്ഠ നിസാരമല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 





   റെസ്റ്ററന്റുകളിൽ കയറുന്ന ആളുകളുടെ എണ്ണം പോലും പകുതിയായി കുറഞ്ഞിരിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകമാണ് പണം വാങ്ങി ഹെൽത്ത് കാർഡുകൾ വിതരണം ചെയ്ത സംഭവമുണ്ടായത്. ഒരു പരിശോധനയും നടത്താതെയാണ് 300 രൂപ വാങ്ങി ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തത്. ഹെൽത്ത് കാർഡ് വിതരണത്തെ കൈക്കൂലി വാങ്ങാനുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണ്. എവിടെ നിന്ന് കിട്ടിയാലും കൈയ്യിട്ട് വാരുന്ന അവസ്ഥയാണ് ആരോഗ്യവകുപ്പിൽ നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മകനെ പതിനഞ്ച് മിനിട്ടോളം ക്രൂരമായി ആറ് പേർ ചേർന്ന് മർദ്ദിക്കുന്ന കാഴ്ച കണ്ടാൽ ചങ്ക് പൊട്ടിപ്പോകും.





   ഇതൊക്കെയാണ് സംസ്ഥാനത്തെ ആശുപത്രികളിൽ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്യായമായ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ ഷാഫി പറമ്പിൽ, ഡോ. മാത്യുകുഴൽനാടൻ, നജീബ് കാന്തപുരം, സി ആർ മഹേഷ് എന്നിവർ സഭാകവാടത്തിന് മുന്നിൽ സത്യഗ്രഹ സമരം ആരംഭിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയെ അറിയിച്ചു.അശാസ്ത്രീയമായ നികുതി നിർദ്ദേശങ്ങൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കുകയും ജനജീവിതത്തെ ഗൗരവമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ സംസാരിക്കുന്നതിനിടെ ചൂണ്ടിക്കാട്ടി.



ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകമാണ് പണം വാങ്ങി ഹെൽത്ത് കാർഡുകൾ വിതരണം ചെയ്ത സംഭവമുണ്ടായത്. ഒരു പരിശോധനയും നടത്താതെയാണ് 300 രൂപ വാങ്ങി ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തത്. ഹെൽത്ത് കാർഡ് വിതരണത്തെ കൈക്കൂലി വാങ്ങാനുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണ്. എവിടെ നിന്ന് കിട്ടിയാലും കൈയ്യിട്ട് വാരുന്ന അവസ്ഥയാണ് ആരോഗ്യവകുപ്പിൽ നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മകനെ പതിനഞ്ച് മിനിട്ടോളം ക്രൂരമായി ആറ് പേർ ചേർന്ന് മർദ്ദിക്കുന്ന കാഴ്ച കണ്ടാൽ ചങ്ക് പൊട്ടിപ്പോകും.

Find out more: