കൊവിഡ്-19 ഭീതിയിൽ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ തീരുമാനം പ്രാബല്യത്തിലാകും. സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ അതിർത്തികൾ അടയ്‌ക്കും. പൊതുഗതാഗതം ഉണ്ടാകില്ല.

  

  മാർച്ച് 31 വരെയാണ് നിലവിലെ ലോക് ഡൌണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. അസാധാരണമായ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായി അടച്ചിടാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. ഹോം ഡെലിവറി അനുവദിക്കും.

  

  എന്നാൽ പാഴ്‌സൽ വാങ്ങി കൊണ്ടു പോകാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.അടച്ചിടൽ കാലയളവിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകളോ കെഎസ്ആർടിസി ബസുകളോ സർവീസ് നടത്തില്ല. സ്വകാര്യ വാഹനങ്ങൾക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടായിരിക്കില്ല. മെഡിക്കൽ സ്‌റ്റോറുകൾ, ആവശ്യസാധനങ്ങൾ ലഭ്യമാക്കേണ്ട കടകൾ, പച്ചക്കറിക്കടകൾ, പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം എന്നിവ ഉണ്ടാകും.

 

  ഇവയല്ലാതെയുള്ള കടകൾ അടച്ചിടണം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ല. പരസ്‌പരം അകലം പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ആളുകൾ കൂടുന്ന പരിപാടികൾ പാടില്ല. ആരാധനാലയങ്ങളിൽ ജനങ്ങൾ കൂടിയുള്ള പരിപാടികൾ റദ്ദാക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കും.

 

  എറണാകുളത്താണ് കൊറോണ വൈറസ് പുതിയതായി കണ്ടെത്തിയത്. നേരത്തെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.രോഗം സ്ഥിരീകരിച്ച അഞ്ച് പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്.

 

  ഇവരിൽ ഒരു സ്‌ത്രീയും ഉൾപ്പെടുന്നുണ്ട്. ഇവർ കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർ‍‍ഡി‌ലാണ് ഉള്ളത്. ആദ്യം കൊറോണ വൈറസ് സ്ഥിരീകച്ച ബ്രീട്ടീഷ് പൗരൻ്റെ ആരോഗ്യനില തൃപ്‌തികരമല്ലെന്ന് മന്ത്രി സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.യുകെയിൽ നിന്ന് കൊച്ചിയിലെത്തി മൂന്നാർ സന്ദർശിച്ച സംഘത്തിലുള്ളവർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

 

  വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് ഇവരെ പിടികൂടി നിരീക്ഷത്തിലേക്ക് മാറ്റിയത്.രോഗം സ്ഥിരീകരിച്ച അഞ്ചു പേരെ കൂടാതെ ഇതില്‍ ഒരാളുടെ ഭാര്യയും കൊച്ചിയിൽ ഐസലേഷനിലാണ്.

 

  17 പേരുടെ സാംപിളുകളാണ് പരിശോധനയ്‌ക്കായി അയച്ചത്. ഇവരിൽ നിന്നാണ് രോഗമുള്ളവരെ തിരിച്ചറിഞ്ഞത്. വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേർ ഒഴികെയുള്ളവരെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: