പക്വതയുള്ള നേതാവ് മറ്റുള്ളവരെ കൈപിടിച്ച് ഉയർത്തുമെന്നു എം ടി രമേശ്! സ്വയം പദവികളിൽ അഭിരമിക്കാതെ മറ്റുള്ളവരെ കൈപിടിച്ച് ഉയർത്താൻ നേതാവ് കാണിക്കുന്ന മനോഭാവത്തിൻ്റെ പേരാണ് പക്വതയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പുനഃസംഘടനയുമായിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഒരു വിഭാഗം രംഗത്തുവന്ന പശ്ചാത്താലത്തിൽ കൂടിയാണ് എം ടി രമേശിൻ്റെ പരോക്ഷ വിമർശനം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം തുടരുന്നതിനിടെ അതൃപ്തി പരസ്യമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. എഴുപതുകളിൽ ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ച വിപ്ലവ നായകൻ ജയപ്രകാശ് നാരായണനെ സ്മരിക്കാതെ രാജ്യത്തിൻ്റെ ജനാധിപത്യ ചരിത്രം പൂർത്തിയാകില്ല. രാഷ്ട്രീയത്തിന് സംഭവിച്ച മൂല്യശോഷണവും വ്യാപകമാവുന്ന അഴിമതിയും തൊഴിലില്ലായ്മയും വരൾച്ചയും എഴുപതുകളുടെ ആരംഭത്തിൽ യുവജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയിരുന്നു.
കലാലയങ്ങളും സർവ്വകലാശാലകളും സമരഭൂമിയായി മാറി. ഈ സമരങ്ങൾക്ക് ആശയപരമായ ദിശാബോധം നൽകിയതും സമ്പൂർണ വിപ്ലവം എന്ന ആശയം യുവാക്കൾക്കിടയിൽ അവതരിപ്പിച്ചതും ജയപ്രകാശ് നാരായൺ എന്ന നേതാവായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എം ടി രമേശ് പറഞ്ഞു. പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവർത്തനത്തിനും സാധിക്കുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ജയപ്രകാശ് നാരായണൻ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിൻ്റെ ഈ പരാമർശം. അധികാരത്തോട് ഒട്ടും ആഭിമുഖ്യം കാണിക്കാതെ പൊതുപ്രവർത്തനത്തിന് മാതൃകയായി. തൻ്റെ എഴുപത്തിയഞ്ചാം വയസിലും യുവാക്കളെ പ്രചോദിപ്പിക്കാനും നയിക്കാനും സാധിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള പരിചയവും പക്വതയും അദ്ദേഹത്തിന് മുതൽക്കൂട്ടായി. സമരോത്സുക യൗവനങ്ങളെ കൂട്ടം തെറ്റാതെ സമരപാതയിൽ നയിക്കാൻ ജെ പിയുടെ അനുഭവ പരിചയവും പക്വതയും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'സമരം ചെയ്യുക, ജയിലുകൾ നിറയട്ടെ' എന്ന ജയപ്രകാശ് നാരായണൻ്റെ മുദ്രാവാക്യം ഇന്ത്യൻ യുവത്വം ഏറ്റെടുത്തു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977 ൽ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിച്ചത് ജെ പി ആയിരുന്നു. 1902 ൽ ജനിച്ച ജയപ്രകാശ് നാരായണൻ അദ്ദേഹത്തിൻ്റെ മരണം വരെ ജനാധിപത്യത്തിനും ജനക്ഷേമത്തിനുമായി നിലകൊണ്ടുവെന്നും എം ടി രമേശ് അഭിപ്രായപ്പെട്ടു. പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവർത്തനത്തിനും സാധിക്കു. 1977ൽ ജനതാ പാർട്ടി അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം പോലും അദ്ദേഹത്തിന് സ്വീകരിക്കാമായിരുന്നു. പക്ഷേ പദവികളിലും അധികാരങ്ങളിലും അഭിരമിക്കാതെ മറ്റുള്ളവരെ പദവിലേക്ക് നയിക്കാനും കൈപ്പിടിച്ചുയർത്താനും ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിൻ്റെ പേരാണ് പക്വതയെന്നും ജനറൽ സെക്രട്ടറി എം ടി രമേശ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അധികാരത്തിൻ്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ മറന്നു പോകുന്ന ധാർമ്മിക ബോധം തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. എന്നാൽ, എം ടി രമേശിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നായിരുന്നു കെ സുരേന്ദ്രൻ പ്രതികരിച്ചത്. അധികാരത്തിൻ്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ധാർമ്മിക ബോധം മറക്കുന്നുവെന്ന വിമർശനവും ദിവസങ്ങൾക്ക് മുൻപ് എം ടി രമേശ് നടത്തിയിരുന്നു. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് എം ടി രമേശിൻ്റെ പരോക്ഷ വിമർശനം ഉണ്ടായത്.
Find out more: