കുവൈറ്റ് റമദാൻ മാസങ്ങളിൽ പള്ളികളിൽ പ്രാർഥിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി. എൻഡോവ്‌മെന്റ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഫരീദ് ഇമാഡിയാണ് ഇക്കാര്യം അറിയിച്ചത്. റമദാൻ മാസങ്ങളിൽ താരാവീഹ് പ്രാർഥനയിൽ പങ്കെടുക്കാൻ പുരുഷന്മാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കുവൈറ്റ്.കുവൈറ്റിലെ ഗ്രാൻഡ് മോസ്‌ക് താരാവീഹ്, ഖിയാം പ്രാർഥനകൾക്കായി തുറന്നിരിക്കുമെന്നും എന്നാൽ പുരുഷന്മാർക്ക് മാത്രമേ ഇത് ലഭ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യപരമായ ആവശ്യതകൾ മുൻനിർത്തി പള്ളികളിലെ വിശ്വാസികളുടെ ശേഷി കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ പ്രാർഥനാ ഹാൾ പുരുഷന്മാർക്ക് മാത്രമായി നീക്കിവയ്ക്കുമെന്ന് ഇമാഡി പ്രസ്താവനയിലൂടെ അറിയിച്ചു. 


 ഒരു മാസം മുമ്പ് കുവൈറ്റ് ഭാഗിക കർഫ്യൂ നടപ്പാക്കിയപ്പോൾ കർഫ്യൂ സമയങ്ങളിൽ പള്ളികളിൽ പ്രാർഥിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാൽനടയായി പള്ളികളിലേക്ക് വരാൻ അനുമതി ഉണ്ടായിരുന്നു.മന്ത്രിസഭാ തീരുമാനങ്ങൾക്ക് അനുസൃതമായി പുറത്തുനിന്നുള്ള ഷെയ്ഖുകളെയോ പുരോഹിതരെയോ കൊണ്ടുവരില്ല. വാക്‌സിൻ സ്വീകരിച്ച ശേഷം ഒരു രോഗി വളരെയധികം ക്ഷീണിതനാകുകയോ അല്ലെങ്കിൽ ഉപവാസം ലംഘിക്കാൻ ഡോക്ടർ രോഗിയോട് നിർദേശിക്കുകയോ ചെയ്താൽ നോമ്പ് ലംഘിച്ച് മറ്റ് സമയങ്ങളിൽ തുടർന്നാൽ മതിയെന്ന് ഫത്വ കൂട്ടിച്ചേർത്തു. കൂടാതെ ഒരു പിസിആർ പരിശോധന നടത്തുന്നത് ഒരാളുടെ ഉപവാസം ലംഘിക്കില്ലെന്ന് മതനേതാക്കൾ വ്യക്തമാക്കി.കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ നോമ്പ് മുറിയില്ലെന്ന് കഴിഞ്ഞ മാസം എൻഡോവ്‌മെന്റ് മന്ത്രാലയത്തിലെ ഇഫ്ത അതോറിറ്റി, ഇസ്ലാമിക് അഫയേഴ്‌സ് എന്നിവ വ്യക്തമാക്കിയിരുന്നു. 



  അതേസമയം സൗദി അറബിയയിലും ഇതേ അവസ്ഥയാണ് തുടരാൻ ഉദ്ദേശിക്കുന്നത്. റമദാൻ മാസത്തിൽ ഉംറ തീർഥാടനത്തിനും മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാനും കൊവിഡ് വാക്‌സിൻ എടുത്തവർക്കു മാത്രമേ അനുമതി നൽകൂ എന്ന് സൗദി അധികൃതർ വ്യക്തമാക്കി. തവക്കൽനാ ആപ്പിൽ വാക്‌സിൻ ലഭിച്ചവർ എന്ന് രേഖപ്പെടുത്തിയവർക്ക് മാത്രമായിരിക്കും പ്രവേശനം. 


 ഇതുപ്രകാരം ഫസ്റ്റ് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞവർക്കും കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്കും പ്രവേശനം അനുവദിക്കും. ഉംറയ്ക്ക് വരുന്നവരും മക്കയിലെയും മദീനയിലെയും രണ്ട് പള്ളികളിൽ പ്രാർഥനയ്ക്കും സന്ദർശനത്തിനുമായി വരുന്നവരും ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ വരാൻ പാടുള്ളൂ എന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.  

మరింత సమాచారం తెలుసుకోండి: