ഹലാൽ എന്ന വാക്കിൻറെ അർഥം എന്താണ്? ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം! ശബരിമല പ്രസാദ നിർമ്മാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിച്ചെന്നും ഇത് ഹൈന്ദവ വിശ്വാസത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. എറണാകുളം പനമ്പിള്ളി നഗർ സ്വദേശി എസ്‌ജെആർ കുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ രൂ ഹലാൽ എന്ന വാക്കിന്റെ അർഥം അറിയാമോയെന്ന് ഹൈക്കോടതി. എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 




   'ഹലാൽ നൽകുന്നതിന് സർട്ടിഫിക്കേഷൻ ബോർഡുണ്ടെന്നും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതാണോ കുഴപ്പം. ഹലാൽ എന്താണെന്ന് മനസ്സിലാക്കാതെയാണ് ഗുരുതര സ്വഭാവമുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. കാര്യങ്ങൾ പരിശോധിക്കാതെയാണോ ഹർജി ഫയൽ ചെയ്യുന്നത്', കോടതി ആരാഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ ശർക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേൾക്കണമെന്നും കക്ഷി ചേർക്കണമെന്നും ഹർജിക്കാരോട് കോടതി പറഞ്ഞു. ഹർജി വിശദമായി കേൾക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കും.




മൃഗങ്ങളുടെ മാംസവും കൊഴുപ്പും ഒഴിവാക്കിയുള്ളതാണ് ഹലാൽ സർട്ടിഫിക്കറ്റെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഹർജിയെന്നും അദ്ദേഹം വ്യക്തമാക്കി.    'ഹലാൽ നൽകുന്നതിന് സർട്ടിഫിക്കേഷൻ ബോർഡുണ്ടെന്നും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതാണോ കുഴപ്പം. ഹലാൽ എന്താണെന്ന് മനസ്സിലാക്കാതെയാണ് ഗുരുതര സ്വഭാവമുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. കാര്യങ്ങൾ പരിശോധിക്കാതെയാണോ ഹർജി ഫയൽ ചെയ്യുന്നത്', കോടതി ആരാഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ ശർക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേൾക്കണമെന്നും കക്ഷി ചേർക്കണമെന്നും ഹർജിക്കാരോട് കോടതി പറഞ്ഞു. 





  അപ്പം, അരവണ നിർമ്മാണത്തിന് ഏറ്റവും പുതിയ ശർക്കരയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കോടതിയെ അറിയിച്ചു. പ്രസാദം നിർമിക്കുന്നതിന് പുതിയ ശർക്കരയാണ് ഉപയോഗിക്കുന്നതെന്നും ഹർജി തീർഥാടനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ദേവസ്വം ബോർഡ് അഭിഭാഷകൻ ജി ബിജു കോടതിയെ അറിയിച്ചു. ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ ശർക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേൾക്കണമെന്നും കക്ഷി ചേർക്കണമെന്നും ഹർജിക്കാരോട് കോടതി പറഞ്ഞു.ഹർജി വിശദമായി കേൾക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കും. 

Find out more: