തെലുങ്കിലും മമൂക്ക 'സാമ്രാജ്യം'കെട്ടിപ്പടുക്കുമോ? സാമ്രാജ്യം @33 -യുടെ വിശേഷങ്ങൾ! കാരണം ഗ്യാങ്സ്റ്റർ സിനിമയെ മറ്റൊരു രീതിയിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇതിൻ്റെ ബാക്ക്ഗ്രൗണ്ടിലൂടെ ആക്ഷനും ഉപയോഗപ്പെടുത്താം എന്നതായിരുന്നു തുടക്കം മുതലേ ഉണ്ടായിരുന്ന പ്ലാൻ. സാമ്രാജ്യത്തിൻ്റെ കഥ എഴുതുമ്പോൾ തന്നെ അവർ തീരുമാനിച്ചിരുന്നത് ഇമോഷണലായി കണക്ട് ചെയ്യിപ്പിക്കുക എന്നാണ്. കേരളത്തിൽ സാമ്രാജ്യം തീയേറ്ററുകൾ കീഴടക്കിയത് 200 ദിവസമാണെങ്കിൽ ഡബ്ബ് ചെയ്ത് തെലുങ്കിലേയ്ക്ക് എത്തിയ ചിത്രം 600 ദിവസമാണ് നിറഞ്ഞ സദസിന് മുന്നിൽ ഓടിയത്. തെലുങ്കിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച മലയാള ചിത്രം എന്ന് റെക്കോഡും അതോടെ സാമ്രാജ്യം സ്വന്തമാക്കി. ചിരഞ്ജീവിയുടെ ചിത്രത്തെ പിന്നിലാക്കിയാണ് അന്ന് സാമ്രാജ്യം തെലുങ്കിൽ പ്രദർശനം പൂർത്തിയാക്കിയതെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ പറയുന്നത്. വളരെ കുറഞ്ഞ പ്രിന്റുകൾ മാത്രം വിതരണം ചെയ്യാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. 




   എന്നാൽ പ്രദർശനം തുടങ്ങി മൂന്ന് ആഴ്ചകൾ പിന്നിട്ടപ്പോഴേയ്ക്കും വലിയ ഡിമാന്റാണ് ലഭിച്ചത്. വമ്പൻ തീയേറ്ററുകളിൽ പലതും പിന്നീട് സാമ്രാജ്യത്തിന് വേണ്ടിയാണ് കാത്തിരുന്നത്. ഡബ്ബ് ചെയ്ത് പുറത്തിറക്കിയ ചിത്രമായിട്ടും വലിയ സ്വീകാര്യതയാണ് സാമ്രാജ്യവും തുടർന്ന് മമ്മൂട്ടിയും സ്വന്തമാക്കിയത്. അലക്‌സാണ്ടർ എന്ന അധോലോക നായകനെ എല്ലാ വൈകാരിക ഭാവങ്ങളോടെയുമാണ് സാമ്രാജ്യം അവതരിപ്പിക്കുന്നത്. 1990 ജൂൺ 22-ൽ ജോമോൻ സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ മാത്രമല്ല, ആന്ധ്രാപ്രദേശിലും ആ വർഷത്തെ ഹിറ്റ് ചാർട്ടിലാണ് ഇടംപിടിച്ചത്. മമ്മൂട്ടി, മധു, വിജയരാഘവൻ, ശ്രീവിദ്യ, ക്യാപ്റ്റൻ രാജു, ബാലമൻ കെ നായർ, പ്രതാപചന്ദ്രൻ, ഭീമൻ രഘു എന്നിങ്ങനെ മലയാളത്തിലെ അതുല്യ പ്രതിഭകൾ അണിനിരന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഷിബു ചക്രവർത്തിയായിരുന്നു. ഇന്നും മമ്മൂട്ടി ചിത്രങ്ങളിൽ സാമ്രാജ്യത്തിൻ്റെ തട്ട് താണുതന്നെയിരിക്കും.





   മമ്മൂട്ടിയോട് സാമ്രാജ്യത്തിന്റെ കഥ പറയുമ്പോൾ ജോമോൻ 1921 എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മമ്മൂട്ടിയോട് ജോമോൻ കഥയെക്കുറിച്ച് സംസാരിക്കുന്നത്. അവിടെവെച്ച് കഥകേൾക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ജോഷി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ കഥ പറഞ്ഞപ്പോൾ വീണ്ടും കഥ കേൾക്കണം എന്ന് ആശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം പിന്നീട് കഥ കേട്ടത് ജോഷിയാണ്. പക്ഷേ കഥാപാത്രം ഇഷ്ടപ്പെട്ടെങ്കിലും ഈ കഥ എങ്ങനെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തുക എന്ന സംശയമാണ് രണ്ടുപേരും ജോമോനോട് പറയുന്നത്. അക്കാലത്ത് പാട്ടും നൃത്തവും പ്രണയവും ഒക്കെ നിറഞ്ഞു നിന്ന മലയാള സിനിമയിലേയ്ക്ക് ഇവയെല്ലാം മാറ്റിനിർത്തിയുള്ള ഒരു സിനിമ സങ്കൽപ്പിക്കാൻ സാധിക്കുമായിരുന്നില്ല. 





   കേൾക്കുമ്പോൾ മമ്മൂക്കയ്ക്കും തോന്നിയ സംശയം അത് തന്നെയായിരുന്നു. പക്ഷേ മമ്മൂട്ടി നോ പറഞ്ഞില്ല, പകരം സിനിമയുടെ സ്‌ക്രിപ്റ്റ് പൂർത്തിയാക്കാൻ പറഞ്ഞു. അങ്ങനെയാണ് സാമ്രാജ്യം സംഭവിക്കുന്നത്. ഷൂട്ടിംഗ് ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ജോയിൻ ചെയ്യുന്നത്. ആദ്യ ദിവസം അദ്ദേഹം ലൊക്കേഷനിലേയ്ക്ക് എത്തുന്നത് കോസ്റ്റിയൂമിലാണ്. യഥാർത്ഥത്തിൽ അലക്‌സാണ്ടർ എന്ന കഥാപാത്രമായാണ് അദ്ദേഹം അവിടേയ്ക്ക് എത്തിയതെന്നാണ് സംവിധായകൻ ഇപ്പോഴും ഓർത്തെടുക്കുന്നത്. കാരണം ആ വരവ് നോക്കിനിന്ന എല്ലാവരും അറിയാതെ തന്നെ എഴുനേറ്റുനിന്നുപോയി. സാമ്രാജ്യം കണ്ട് ഒരു ദിവസം ചിത്രം ബോളീവുഡിലേയ്ക്ക് റീമേക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബി സംവിധായകനെ ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ കാണാൻ പോയിരുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ അദ്ദേഹം താൻ സംവിധായകനാണോ എന്ന് സംശയിച്ച് നിന്നു. അമിതാഭ് ബച്ചന് സിനിമ അഭിഷേകിനെവച്ച് ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷേ ആ പ്രൊജക്ട് മുന്നോട്ടുകൊണ്ടുപോകാൻ എനിക്ക് സാധിച്ചില്ല. ഒരുപരിധിവരെ അതിൽ താൻ മടികാണിച്ചിരുന്നെന്നും സംവിധായകൻ പങ്കുവെയ്ക്കുന്നു.
 

Find out more: