ക്ഷിണാഫ്രിക്കയിൽ നിന്നുള്ള 'ചീറ്റപ്പുലികൾ' മോദിയുടെ ജന്മദിനത്തിൽ എത്തും! മോദിയുടെ 72ാം ജന്മദിനമായ ഈ മാസം 17 ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളാണ് ഇന്ത്യയിലെത്തുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചീറ്റപ്പുലികൾ എത്തും. അന്നേ ദിവസം ചീറ്റപ്പുലികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അവയുടെ വരവ് അടയാളപ്പെടുത്തുന്നതിനായി അന്ന് കുനോ പാൽപൂരിൽ ഒരു ചടങ്ങ് സംഘടിപ്പിക്കും', സംസ്ഥാന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചൗഹാൻ പറഞ്ഞു.




  'സെപ്തംബർ 17 ന് പ്രധാനമന്ത്രിയുടെ ജന്മദിനമാണ്. അദ്ദേഹം മധ്യപ്രദേശിൽ ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.നമീബിയയിൽ നിന്ന് കൊണ്ടുവന്നതും നിലവിൽ വൈദ്യപരിശോധനയ്ക്കായി ദക്ഷിണാഫ്രിക്കയിൽ ക്വാറന്റൈനിലുള്ളതുമായ എട്ട് മൃഗങ്ങൾ ഈ മാസം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.ശിവരാജ് സിംഗ് ചൗഹാന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ലഭ്യമാണ്. ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് കയറ്റ് അയക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സംഘം ചൊവ്വാഴ്ച കുനോയിലെത്തി.




  ഇന്ത്യയിലേക്ക് വരാനിരിക്കുന്ന 12 ചീറ്റകൾ നമീബിയയിൽ ക്വാറന്റൈനിലാണ്.ചീറ്റകളെ എത്തിക്കാനും മറ്റുമായി കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകൾ പണിയുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് മധ്യപ്രദേശിലെ മുഖ്യ വനപാലകൻ ജെ എസ് ചൗഹാൻ പറഞ്ഞു. 'സെപ്തംബർ 17 ന് പ്രധാനമന്ത്രിയുടെ ജന്മദിനമാണ്. അദ്ദേഹം മധ്യപ്രദേശിൽ ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അന്നേ ദിവസം ചീറ്റപ്പുലികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 





  പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അവയുടെ വരവ് അടയാളപ്പെടുത്തുന്നതിനായി അന്ന് കുനോ പാൽപൂരിൽ ഒരു ചടങ്ങ് സംഘടിപ്പിക്കും', സംസ്ഥാന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചീറ്റപ്പുലികൾ എത്തും. മോദിയുടെ 72ാം ജന്മദിനമായ ഈ മാസം 17 ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളാണ് ഇന്ത്യയിലെത്തുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

Find out more: