കൊവിഡ്- 19 ഭീഷണി തുടരുന്നതോടെ രാജ്യത്ത് കടുത്ത സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിഎത്തിയിരുക്കുകയാണ്.  21 ദിവസത്തേക്കാണ് ലോക് ഡൗൺ. ചൊവ്വാഴ്‌ച അര്‍ധരാത്രി മുതലാണ് രാജ്യം അടച്ചിടുന്നത്.  കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. മിക്ക രാജങ്ങളും പലവിധമായിട്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 

   കേരളത്തിലേതിന് സമാനമായ നടപടികൾ വിവിധ സംസ്ഥാനങ്ങൾ ആരംഭിച്ചു. എന്ത് സാഹചര്യവും നേരിടാനുള്ള ഒരുക്കത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ രാജ്യത്ത് കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. മാർച്ച് 31 വരെയാണ് പല സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ലോക് ഡൗൺ നീളുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

 

  ഡൽഹി, ജാർഖണ്ഡ്, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, അരുണാചൽപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ പൂർണമായി നേരത്തെ അടച്ചിരുന്നു. മാത്രമല്ല കൊറോണ വൈറസ് ബാധ ഭീഷണി രൂക്ഷമായ മധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ നേരത്തെ തന്നെ പൂർണ്ണമായോ ഭാഗികമായോ അടച്ചിരുന്നു.

 

  മോദി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് വ്യക്തമായി. രാജ്യത്ത് 32 ഇടങ്ങളിലാണ് പൂർണ്ണമായ രീതിയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചത്. മോദി ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങും. ഏതെങ്കിലും സാഹചര്യത്തിൽ നിയന്ത്രണം നഷ്‌ടമായാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 270, 271 വകുപ്പുകളും ദുരന്തനിവാരണ നിയമത്തിന്ന് കീഴിലുള്ള വ്യവസ്ഥകളും അനുസരിച്ച് നടപടികൾ സ്വീകരിക്കൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിർദേശം നൽകി.

 

   ഇത് മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാരുകളും നിയന്ത്രണവും നിലപാടുകളും കടുപ്പിച്ചത്.കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണണമെന്നാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്ചണ്ഡിഗഢ്, ഡൽഹി, ഗോവ, ജമ്മു കശ്‌മീർ, നാഗാലാൻഡ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബംഗാൾ, ലഡാക്ക്, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, ബിഹാർ, ത്രിപുര, തെലങ്കാന, ഛത്തിസ്‌ഗഢ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മഹാരാഷ്‌ട്ര, ആന്ധ്ര പ്രദേശ്, മേഖാലയ, തമിഴ്‌നാട്, കേരളം, മണിപ്പൂർ, ഹരിയാന, ദമാൻ ദിയു - ദാദ്ര - നഗർ ഹവേലി. പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ഗുജറാത്ത്, കർണാടക, അസം, മിസോറാം, സിക്കിം സംസ്ഥാനങ്ങളിലാണ് കർശന നിരീക്ഷണം തുടരുന്നത്.ചണ്ഡിഗഢ്, ഡൽഹി, ഗോവ, ജമ്മു കശ്‌മീർ, നാഗാലാൻഡ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബംഗാൾ, ലഡാക്ക്, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, ബിഹാർ, ത്രിപുര, തെലങ്കാന, ഛത്തിസ്‌ഗഢ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മഹാരാഷ്‌ട്ര, ആന്ധ്ര പ്രദേശ്, മേഖാലയ, തമിഴ്‌നാട്, കേരളം, മണിപ്പൂർ, ഹരിയാന, ദമാൻ ദിയു - ദാദ്ര - നഗർ ഹവേലി. പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ഗുജറാത്ത്, കർണാടക, അസം, മിസോറാം, സിക്കിം സംസ്ഥാനങ്ങളിലാണ് കർശന നിരീക്ഷണം തുടരുന്നത്.

 

 

  കൊറോണ വ്യാപനം തടയാനുള്ള ഏല്ലാവിധ ഒരുക്കങ്ങളും സംസ്ഥാനങ്ങൾ നടപ്പാക്കുന്നുണ്ട്. രാജ്യത്തെ 32 സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ എല്ലാവരും പ്രതിസന്ധിഘട്ടത്തിൽ ഒരുമിച്ച് നിന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനത കർഫ്യൂ വിജയിപ്പിച്ചതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

   രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 500 പിന്നിട്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യുന്നത്.രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് കടുത്ത അപകടകരമായ രീതിയിൽ വൈറസ് വ്യാപിക്കുന്നത്. ഇതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം മുഴുവൻ ലോക് ഡൗൺ സ്ഥാപിച്ചത്. ഈ സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങും

 

మరింత సమాచారం తెలుసుకోండి: