ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ്!"പാവപ്പെട്ട പ്രവാസികൾ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി ചികിത്സയ്ക്കായി പിരിച്ചു തന്ന പണം ആവശ്യം കഴിഞ്ഞ് ബാക്കി വരുമ്പോൾ തന്റേതാണെന്ന് പറഞ്ഞ് കരയുന്ന രോഗികളേയും അവരെ കാണിച്ച് കള്ള പ്രചാരണം നടത്തുന്ന മാനസിക രോഗികളേയും നടുറോഡിലിട്ട് തല്ലി കൊല്ലേണ്ട സമയം അതിക്രമിച്ചു. പക്ഷേ ജനങ്ങളിപ്പോഴും കമന്റിട്ടു കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇത്തരം ആളുകളെ തീ‍ർക്കേണ്ട സമയം കഴിഞ്ഞു." എന്നായിരുന്നു ഫിറോസിന്റെ പ്രസ്താവന. സംഭവത്തിൽ ഫിറോസ് കുന്നുംപറമ്പിലിന്റെ മൊഴി മാനന്തവാടി പോലീസ് രേഖപ്പെടുത്തി. പരാതിക്കാരുടെ കുഞ്ഞ് ജനിച്ചപ്പോൾ വൻകുടലിന് വലുപ്പക്കുറവ് ഉണ്ടായിരുന്നു. കുഞ്ഞിന്റെ വീഡിയോ പകർത്തിയ ശേഷം ഫിറോസ് കുന്നുപറമ്പിൽ സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചു.



  തുടർന്ന് സഞ്ജയുടേയും ഫിറോസ് നിർദ്ദേശിച്ച മറ്റൊരാളുടേയും പേരിൽ അക്കൗണ്ട് തുറന്നു. ഈ അക്കൗണ്ടിൽ വന്ന പണം നി‍‍ർബന്ധപൂർവ്വം ഫിറോസ് തട്ടിയെടുത്തെന്നും കുട്ടിയുടെ ചികിത്സയ്ക്കു പോലും പണം നൽകിയില്ലെന്നും മാതാപിതാക്കൾ പരാതിപ്പെട്ടു. അതേസമയം, നന്ദിയില്ലാത്ത രോഗികളെ പൊതുജനം റോഡിലിട്ട് തല്ലിക്കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി ഫിറോസ് കുന്നുംപറമ്പിൽ രംഗത്തെത്തിയിരുന്നു. രോഗിയായ കുട്ടിയുടെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ പിരിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസെടുത്തു. മാനന്തവാടി സ്വദേശികളായ സഞ്ജയുടേയും ആരതിയുടേയും പരാതിയിലാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.



അതേസമയം ചികിത്സാവശ്യം കഴിഞ്ഞ് അക്കൗണ്ടിൽ ബാക്കി വരുന്ന പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു വരുന്ന രോഗികളേയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളേയും റോഡിലിട്ട് തല്ലിക്കൊല്ലണമെന്ന് ജീവകാരുണ്യ പ്രവ‍ർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. അവരെ തീ‍ർക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഫിറോസ് വീഡിയോയിൽ പറയുന്നു. വയനാട്ടിൽ ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കായി പിരിച്ച പണത്തിൽ ബാക്കി വന്ന തുകയെച്ചൊല്ലി കുടുംബം അവകാശവാദം ഉന്നയിച്ചതിനെത്തുടർന്നാണ് ഫിറോസിന്റെ പ്രതികരണം. 


കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണത്തിൽ ബാക്കി വന്നത് മറ്റൊരു രോഗിയുടെ ചികിത്സയ്ക്കായി നൽകി. എന്നാൽ കുട്ടിയുടെ കുടുംബം മറ്റ് ആവശ്യങ്ങൾക്കായി പണം ചെലവായെന്നും തന്നോട് പണം നൽകണമെന്നും ആവശ്യപ്പെട്ടു. ഈ പണം ലക്ഷ്യമിട്ട് തനിക്കെതിരെ വ്യാജ ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയിരിക്കുകയാണെന്നാണ് ഫിറോസിന്റെ വാദം. 

Find out more: