പോലീസുകാ‍ർ സദാചാര പോലീസ് ചമയണ്ട; സുപ്രീം കോടതിയുടെ വിമർശനവും ഒപ്പം തെറിപ്പിക്കലും! ഒരു സിഐഎസ്എഫ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി ശരിവെച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിനൊപ്പമായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. പോലീസ് ഉദ്യോഗസ്ഥർ പാരിതോഷികങ്ങളോ ഭൗതികമായ ആവശ്യങ്ങളോ ചോദിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥർ സദാചാര പോലീസ് ചമയേണ്ടെന്ന കർശന നിർദേശവുമായി സുപ്രീം കോടതി.വ‍ഡോദരയിലെ ഐപിസിഎൽ ടൗൺഷിപ്പിലെ ഗ്രീൻബെൽറ്റ് ഏരിയയിലായിരുന്നു അശോക് കുമാർ ജോലി ചെയ്തിരുന്നത്. 2001 ഒക്ടോബ‍ർ 28ന് ഇയാളുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടായതിനെ തു‍ടർന്നായിരുന്നു ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.




   ഒക്ടോബർ 26ന് രാത്രിയിൽ ഇദ്ദേഹം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഈ സമയത്ത് മഹേഷ് ബി ചൗധരി എന്നയാളും ഇയാളുടെ പ്രതിശ്രുതവധുവും ബൈക്കിൽ പ്രദേശത്തു കൂടി കടന്നുപോകുകയായിരുന്നു. അശോക് കുമാർ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. സന്തോഷ് കുമാർ പാണ്ഡേ എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതു സംബന്ധിച്ച ഹ‍ർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. 2014ലായിരുന്നു ഇദ്ദേഹത്തെ പിരിച്ചുവിട്ട നടപടി റദ്ദാക്കി, ഗുജറാത്ത് ഹൈക്കോടതി ശമ്പളത്തിൻ്റെ നഷ്ടപരിഹാരം അടക്കം നൽകാൻ ഉത്തരവിട്ടത്. എന്നാൽ സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.സാഹചര്യം മുതലെടുത്ത ഉദ്യോഗസ്ഥൻ ഇരുവരോടും മോശമായി സംസാരിക്കുകയായിരുന്നു എന്നാണ് ആരോപണം.





   യുവതിയ്ക്കൊപ്പം തനിക്കും കുറച്ചു സമയം ചെലവഴിക്കണമെന്ന് അശോക് കുമാ‍ർ മഹേഷിനോട് ആവശ്യപ്പെട്ടു. എന്നാൽ മഹേഷ് ഇതിനു തയ്യാറായില്ല. എങ്കിൽ പകരമായി എന്തെങ്കിലും നൽകാൻ ‌ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മഹേഷ് താൻ ധരിച്ചിരുന്ന വാച്ച് അഴിച്ച് അശോക് കുമാറിന് നൽകുകയായിരുന്നു എന്നാണ് കേസ്. തൊട്ടടുത്ത ദിവസം തന്നെ മഹേഷ് സിഐഎസ്എഫ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി. ഈ പരാതിയിൽ നടത്തിയ അന്വേഷണമാണ് അശോക് കുമാറിനെ പിരിച്ചുവിടാൻ ഇടയാക്കിയത്. പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ഹൈക്കോടതി വസ്തുതകളും നിയമങ്ങളും കൃത്യമായി പരിശോധിച്ചില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 





  "ശിക്ഷയുടെ കാഠിന്യം പരിശോധിച്ചാൽ, ഈ കേസിലെ വസ്തുതകൾ ഞെട്ടിപ്പിക്കുന്നതാണെന്നു കാണാം. പ്രതിയായ സന്തോഷ് കുമാർ പാണേട് ഒരു പോലീസ് ഉദ്യോഗസ്ഥനല്ല, പക്ഷെ പോലീസ് ഉദ്യോഗസ്ഥരും സദാചാര പോലീസ് കളിക്കുകയോ ഉപഹാരങ്ങളോ കൈക്കൂലിയോ ചോദിക്കുകയോ ചെയ്യേണ്ടതില്ല." കോടതി നിരീക്ഷിച്ചു. കേസിലെ വസ്തുതകളും നിയമവസങ്ങളും പരിശോധിച്ച സുപ്രീം കോടതി ഹൈകോടതിയുടെ ഉത്തരവ് റദ്ദാക്കി പിരിച്ചുവിടൽ നടപടി ശരിവെച്ചു. ഉദ്യോഗസ്ഥനെതിരെ സിഐഎസ്എഫ് ആയിരുന്നു ഹ‍ർജിയുമായി സുപ്രീം കോടതിയിൽ എത്തിയത്.

Find out more: