നയൻതാര അന്ന് സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു; വിഘ്നേഷ് ശിവൻ! ഇരുവരുടെയും പ്രണയ കാലവും വിവാഹവും ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനവും കുഞ്ഞുങ്ങളുടെ പേരിടീലുമൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകരും ഒരുപോലെ ആഘോഷിച്ചിട്ടുള്ളതാണ്. കുഞ്ഞുങ്ങളുടെ ജനനവും പരിചരണവുമൊക്കെയായി സിനിമയുടെ തിരക്കിൽ നിന്നും അല്പം ഇടവേളയെടുത്തിരുന്നെങ്കിലും വീണ്ടും ഒരുപിടി സിനിമകളുമായി സജീവമാവുകയാണ് നയൻസ്. സമീപകാലത്ത് അജിത്തിൻ്റെ സിനിമ സംവിധാനം ചെയ്യുന്നതായുള്ള വിളംബരവും പിന്നാലെ അതിൽ നിന്നുള്ള പിന്മാറ്റവുമൊക്കെ വിഘ്നേഷ് ശിവനെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഒരു വലിയ സംഭവം വെളിപ്പെടുത്തുകയാണ് വിഘ്നേഷ് ശിവൻ. തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തരായ താരദമ്പതിമാരണ് സംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പ‍ർ സ്റ്റാർ നയൻതാരയും. 2012 ലാണ് വിഘ്നേഷ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത പോടാ പോടി പുറത്തിറങ്ങുന്നത്. ചിമ്പു, വരലക്ഷ്മി ശരത്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ആവറേജ് വിജയം മാത്രമായിരുന്നു നേടിയത്. അതുകൊണ്ടു തന്നെ രണ്ടാമത്തെ സിനിമയ്ക്കായി ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു വിഘ്നേഷ് ശിവന്. രണ്ടാം ചിത്രം വണ്ടർബാർ ഫിലിംസിൻ്റെ കീഴിൽ നിർമ്മിക്കാൻ നടൻ ധനുഷ് സമ്മതിച്ചു.





  തുടർന്ന് നയൻതാരയോട് കഥ പറയാൻ വിഘ്നേഷിനെ നിർദ്ദേശിച്ചതും ധനുഷായിരുന്നു. അങ്ങനെയാണ് നയൻതാരയെ കാണുന്നതിന് അപ്പോയിൻമെൻ്റ് എടുക്കുന്നത്.തമിഴ് മാധ്യമം ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് നയൻതാരയുമായുള്ള തൻ്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് വിഘ്‌നേഷ് ശിവൻ തുറന്നു പറഞ്ഞത്.നയൻതാരയോട് ഒന്നര മണിക്കൂർ സംസാരിക്കാനുള്ള അവസരം മാത്രമായിട്ടാണ് ഞാൻ മാറ്റിംഗിനെ കരുതിയത് അതിന് കാരണം ഞാൻ പറയുന്ന കഥയോട് നയൻസ് നോ പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കഥ മനസിലുണ്ടായ നാൾ മുതൽ നസ്രിയയായിരുന്നു ആ കഥാപത്രമായി എൻ്റെ മനസിൽ. എങ്കിലും ഒരു അവസരം ലഭിച്ചതല്ലേ, നയൻതാരയെ നേരിട്ട് കാണാമെന്നും സംസാരിക്കാമെന്നും കരുതിയാണ് ഞാൻ പോകുന്നത്. എൻ്റെ സഹസംവിധായകൻ സെന്തിലുമായി ഓട്ടോ റിക്ഷയിലാണ് നയൻതാരയുമായുള്ള മീറ്റിംഗിന് ഹോട്ടലിലേക്ക് പോകുന്നത്.





 ഓട്ടോയിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് സെന്തിലിനോട് പറഞ്ഞത്, നീ ലോബിയിൽ കാത്തിരിക്കണം. നയൻതാര എന്തായാലും നമ്മുടെ സിനിമയ്ക്ക് സമ്മതിക്കില്ല. ഞാൻ നേരിട്ട് പോയി കണ്ട് കഥ പറഞ്ഞിട്ട് വരാം, ഇങ്ങനെയായിരുന്നു നയൻതാരയുമായുള്ള ആദ്യ കൂടിക്കാഴ്ചയെന്ന് വിക്കി പറയുന്നു. എന്നാൽ നയൻതാര തന്നോട് കാണിച്ച ആദരവ് വളരെ മതിപ്പുളവാക്കിയെന്നു വിക്കി പറയുന്നു. ഞാൻ പല അഭിനേതാക്കളോടും സ്ക്രിപ്റ്റുകൾ പറഞ്ഞിട്ടുണ്ട്. പലരും അവരുടെ ഫോണിൽ നോക്കി പാതിമനസോടെയാകും കഥ കേൾക്കുന്നത്. എന്നാൽ കഥ പറയാൻ എത്ര സമയമെടുക്കുമെന്ന് നയൻതാര എന്നോട് ചോദിച്ചത്. കഥ പറയുന്ന സമയത്ത് തന്നെ ശല്യപ്പെടുത്തരുതെന്ന് അസിസ്റ്റൻ്റിനോട് പറഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. ശേഷം എന്നോട് പറഞ്ഞു ഞാൻ തയ്യാറാണ് എന്ന്. അവിടെ മുതൽ എനിക്ക് പ്രതീക്ഷ ലഭിച്ചു. കാരണം നയൻസ് എൻ്റെ കഥ കേൾക്കാൻ തയാറെടുത്ത് കഴിഞ്ഞു. 





  അത് തന്നെ വലിയ കാര്യമായിട്ടാണ് എനിക്കു തോന്നിയത്. അങ്ങനെ കഥ കേൾക്കുകയും നാനും റൗഡി താൻ എന്ന ചിത്രം സാധ്യമാവുകയും ചെയ്തെന്നു വിഘ്നേഷ് പറയുന്നു. സൂര്യയെ നായകനാക്കി താനാ സേർന്ത കൂട്ടം, ആദ്യ സിനിമയിലെ ജോഡി വിജയ് സേതുപതി, നയൻതാര എന്നിവർക്കൊപ്പം സമാന്തയേയും അണിനിരത്തി കാത്തുവെക്കൂല രണ്ടു കാതൽ എന്നീ ചിത്രങ്ങളും വിഘ്നേഷ് ശിവൻ സംവിധാനം ചെയ്തു. ഒപ്പം ഇന്നു നിർമാണത്തിലും വിഘ്നേഷ് സജീവമാണ്. നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാകുന്നത്. ആറു വർഷത്തിനു ശേഷം 2021 ൽ ഇരുവരും വിവാഹിതരാവുകയും ഉയിർ രുദ്രോനീൽ എൻ ശിവൻ, ഉലഗ് ദൈവിക് എൻ ശിവൻ എന്നീ രണ്ട് ആൺമക്കളും ജനിച്ചു.നാനും റൗഡി താൻ വലിയ വിജയം നേടിയതോടെ വിഘ്ൻേഷിൻ്റെയും സമയം തെളിഞ്ഞു.

Find out more: