കെഎസ്ആർടിസിക്ക് പുനരുദ്ധാരണ പാക്കേജ് നൽകും എന്ന് മുഘ്യ മന്ത്രി.  പത്ത് വർഷം സേവനമുള്ളവരെയും പിഎസ്‌സി എംപ്ലോയ്‌മെൻ്റ് വഴി വന്നവരെയും മാത്രമേ സ്ഥിരിപ്പെടുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.യുഡിഎഫിൻറെ അഞ്ചുവർഷ ഭരണകാലത്ത് കെഎസ്ആർടിസിക്ക് ആകെ നൽകിയ സഹായം 1220 കോടി രൂപ മാത്രമാണ്. 2012ന് ശേഷം ശമ്പളപരിഷ്‌ക്കരണം നടപ്പാക്കാത്ത സാഹചര്യത്തിൽ എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500രൂപ ഇടക്കാല ആശ്വാസം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജ് നൽകും. നടപ്പുവർഷം കെഎസ്ആർടിസിക്ക് 2000ത്തിലധികം കോടി രൂപ സഹായം നൽകി. കഴിഞ്ഞ വർഷം 1000 കോടി രൂപ നൽകി. 


 എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മാത്രം 4160 കോടി രൂപ ധനസഹായം നൽകി. കൊവിഡ്-19 പ്രതിസന്ധിയുടെ പേരിൽ എംപാനൽ ജീവനക്കാരെ പിരിച്ച് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിരപ്പെടുത്താൻ കഴിയാത്ത ജീവനക്കാരെ കെ എസ് ആർടിസിയുടെ ഉപകമ്പനിയായ സിഫ്‌റ്റെന്ന സ്ഥാപനത്തിൽ നിയമിക്കും. സ്‌കാനിയ, ദീർഘദൂര ബസുകൾ, പുതിയതായി വാങ്ങുന്ന ബസുകൾ തുടങ്ങിയവ സിഫ്‌റ്റ് വഴിയാകും പ്രവർത്തിക്കുക. ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി നടപടികൾ തുടരും. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംപാനൽ ജീവനക്കാരെ പിരിച്ച് വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  



കെഎസ്ആർടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോർപ്പറേഷന് ബാധ്യതയില്ലാത്ത രീതിയിൽ പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജ് നൽകും. നടപ്പുവർഷം കെഎസ്ആർടിസിക്ക് 2000ത്തിലധികം കോടി രൂപ സഹായം നൽകി. കഴിഞ്ഞ വർഷം 1000 കോടി രൂപ നൽകി.  ഈ തുക കെഎസ്ആർടിസി നൽകുന്ന സൗജന്യ സേവനങ്ങൾക്ക് പ്രതിഫലമായി ഗ്രാൻറായി കോർപ്പറേഷന് സർക്കാർ തുടർന്നു നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിൻറെ ഫലമായി അടുത്ത മൂന്നുവർഷം കൊണ്ട് കെഎസ്ആർടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

మరింత సమాచారం తెలుసుకోండి: