നടി കാവേരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസ്: നടി പ്രിയങ്കയെ വെറുതെ വിട്ടു. കേസിൽ നടിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് വിധി പ്രസ്താവിച്ചത്. ചലച്ചിത്ര നടിയും തിരുവല്ല സ്വദേശിയുമായ കാവേരിയുടെ കയ്യിൽ നിന്ന് ആൾമാറാട്ടം നടത്തി പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്ക നിരപരാധി എന്ന് കോടതി. 2004 ൽ കാവേരിയെ വഞ്ചിച്ചും ആൾമാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും പണംതട്ടാൻ പ്രിയങ്ക ശ്രമിച്ചു എന്ന് ആരോപിച്ചു തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സിസി 301/2015 ആയി ഇന്ത്യൻ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രിയങ്കയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്.
പ്രിയങ്കയ്ക്ക് വേണ്ടി അഡ്വ. അഭിലാഷ് അനന്തഗോപനാണ് കോടതിയിൽ ഹാജരായത്. വിധിയിൽ സന്തോഷമുണ്ടെന്നും തൻ്റെ നിരപരാധിത്വം എല്ലാവർക്കും മനസിലാകും എന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആൾമാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും കാവേരിയിൽ നിന്നും പണംതട്ടാൻ ശ്രമിച്ചെന്ന കേസിലാണ് പ്രിയങ്കയെ വെറുതെ വിട്ടത്. പ്രിയങ്ക പ്രതിയായി 2004 ലാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രിയങ്കയെ കുരുക്കാൻ പോലീസ് പദ്ധതി തയ്യാറാക്കി മൂന്ന് ലക്ഷം രൂപ നൽകാമെന്നും മുൻകൂറായി ഒരു ലക്ഷം രൂപ ആലപ്പഴയിൽ വെച്ച് കൈമാറാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. ആലപ്പുഴയിൽ വെച്ച് ഒരു ലക്ഷം കൈമാറുന്നതിനിടെ പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രിയങ്കയെ വെറുതെ വിട്ടത്. കേസിന് ആസ്പപദമായ സംഭവം ഇങ്ങനെ: ഒരു വാരികയിൽ കവേരിയേ കുറിച്ച് അപകീർത്തികരമായ വാർത്ത വരുമെന്നും വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയ്ക്ക് ഫോൺ ചെയ്തു. എന്നാൽ കാവേരിയുടെ അമ്മ വാരികയിൽ ബന്ധപ്പെട്ടപ്പോൾ അപകീർത്തികരമായ വാർത്ത ഒന്നും പ്രസിദ്ധീകരിക്കാൻ ഉദേശിച്ചിട്ടില്ലെന്ന് അവർ അറിയിച്ചു. തിരുവല്ല കോടതിയാണ് വിധി പ്രസ്താവിച്ചത്. നടി കാവേരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്ക നിരപരാധി. വിധിയിൽ സന്തോഷമുണ്ടെന്നും തൻ്റെ നിരപരാധിത്വം എല്ലാവർക്കും മനസിലാകും എന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു.
2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആൾമാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും കാവേരിയിൽ നിന്നും പണംതട്ടാൻ ശ്രമിച്ചെന്ന കേസിലാണ് പ്രിയങ്കയെ വെറുതെ വിട്ടത്. പ്രിയങ്ക പ്രതിയായി 2004 ലാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രിയങ്കയെ കുരുക്കാൻ പോലീസ് പദ്ധതി തയ്യാറാക്കി മൂന്ന് ലക്ഷം രൂപ നൽകാമെന്നും മുൻകൂറായി ഒരു ലക്ഷം രൂപ ആലപ്പഴയിൽ വെച്ച് കൈമാറാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. ആലപ്പുഴയിൽ വെച്ച് ഒരു ലക്ഷം കൈമാറുന്നതിനിടെ പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Find out more: