ഇങ്ങനെ പോകുന്നു പോസ്റ്ററുകൾ.സ്ഥാനാർഥികളുടെ പ്രചരണ പോസ്റ്ററുകൾ കണ്ടാൽ സിനിമയാണോന്ന് ആദ്യം അൽഭുതപ്പെടും. കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്ററു മുതൽ ചായക്കടവരെ സീനിലുണ്ട്. പഞ്ചായത്തിലെ ഓരോ വാർഡിലെ പോസ്റ്ററിനും ഒരു കഥ പറയാനുണ്ട്. തദ്ദേശ തെരരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെയാണ് കാസർകോട് ബേഡകത്തെ എൽഡിഎഫ് സ്ഥാനാർഥികളുടെ വ്യത്യസ്തമായ പോസ്റ്റർ പ്രചരണം. പതിവു പ്രചരണങ്ങളിൽ നിന്ന് അൽപം പുതുമ നൽകിയാണ് ബഡേഡുക്ക പഞ്ചായത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അങ്ങനെ സ്‌ഥാനാർത്ഥികളും ഇലക്ഷനും അങ്ങ് നീണ്ടു പോകുകയാണ്. വാശിയേറിയ പോരാട്ടമാണ് നടക്കാൻ പോകുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ് ഓരോ സ്‌ഥാനാർത്ഥികളും.
ബേഡഡുക്ക പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ വെറും പോസ്റ്ററുകളല്ല. എല്ലാം ഫോട്ടോ സ്‌റ്റോറികളാണ്.വാട്‌സ് ആപ് ഗ്രൂപ്പുകൾ വഴി നാട്ടിലെ എല്ലാവരിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. പോസ്റ്ററുകൾക്ക് ഇതിനകം നവമാധ്യമങ്ങളിൽ വലിയ പ്രചരണം നേടിക്കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ യുവാക്കളാണ് സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈ വിട്ട ഒരു സീറ്റുമടക്കം മുഴുവൻ സീറ്റും തൂത്തുവാരുമെന്ന വിശ്വാസത്തിലാണ് ബേഡഡുക്ക പഞ്ചായത്തിലെ എൽഡിഎഫ് നേതൃത്വം.
അതുകൊണ്ട് തന്നെ പോസ്റ്ററൊരുക്കാനും ഡിസൈൻ ചെയ്യാനുമൊക്കെയായി യുവാക്കളുടെ പ്രത്യേക ടീമും ഇവിടെ സജീവമാണ്.ബേഡഡുക്ക പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ വെറും പോസ്റ്ററുകളല്ല. എല്ലാം ഫോട്ടോ സ്‌റ്റോറികളാണ്. പഞ്ചായത്തിലെ ഓരോ വാർഡിലെ പോസ്റ്ററിനും ഒരു കഥ പറയാനുണ്ട്.
click and follow Indiaherald WhatsApp channel